Saturday, May 9, 2009

മരിക്കാത്ത ഓർമ്മകൾ-5

-5-

അലസമായി പുറംകാഴ്ച്ചകൾ കണ്ടിരുന്നു, ആന്ത്രാപ്രദേശിലൂടെ ആണ് അപ്പോൾ വണ്ടി ഓടിക്കൊണ്ടിരുന്നത്, ഇന്നത്തെ ദിവസം മുഴുവൻ ആന്ത്രയിലൂടെ ആയിരിക്കും എന്ന് ആരോ പറയുന്നത് കെട്ടു. ഞാൻ അയാളെ ശ്രദ്ധിച്ചു, മലയാളം ആണ് സംസാരിക്കുന്നത്, തൊട്ടടുത്ത് ഒരാൾകൂടെ ഇരിക്കുന്നു, കാഴ്ച്ചയിൽ അയാളും മലയാളി ആണ് എന്ന് തോന്നുന്നു.
“ചേട്ടൻ മലയാളി ആണ് അല്ലെ “
മലയാളം സംസാരിക്കുന്ന ഒറ്റനോട്ടത്തിൽ മലയാളിലുക്ക് ഉള്ള തന്നോട് മലയാളി ആണോ എന്ന് ചോദിച്ച ഇവൻ ആരടെ എന്ന അർത്ഥത്തിൽ എന്നെ നോക്കി പിന്നെ അല്പം കടുപ്പിച്ചു പറഞ്ഞു
“അതെ…”
“ഹാവു ആശ്വാസമായി ഒരു മലയാളിയെ കണ്ടല്ലോ, കോയമ്പത്തൂർ കഴിഞ്ഞപ്പോൾ മുതൽ പാണ്ടികളുടെ ശല്ല്യമായിരുന്നു”
അയാൾ വല്ല്യ താത്പര്യമില്ലാത്ത മട്ടിൽ കേട്ടിരുന്നു, കൊല്ലാൻ ഒരാളെ കിട്ടിയ സന്തോഷത്തിലായിരുന്നു ഞാൻ.
“ചേട്ടന് ഡെൽഹിയിൽ ജോലി ഉണ്ടോ “
“ഉവ്വ്..”
മുട്ടിക്കൂടിയാൽ ഒരു പണി ശരിയാകുമോ, ഭഗവതി ഉപകാരം ആരുടെ രൂപത്തിലാണെന്ന് പറയാൻ വയ്യല്ലോ, പിന്നെ അദ്ദേഹത്തിന്റെ ജോലി ഏത് കമ്പനിയ്ല് ആണെന്നും, ഏത് സ്ഥലത്താണ് എന്നൊക്കെ ചോദിച്ച് മനസ്സിലാക്കി. കൂടെ ഒരുകാര്യം കൂടെ ചോദിച്ചു, ഇവിടെ ഏത് ജോലിക്കാണ് കൂടുതൽ ശമ്പളവും, സാധ്യതയും. അവരോട് സംസാരിച്ച് ഡെൽഹിയിലെ തൊഴിൽ സാധ്യതയെ കുറിച്ച് ഒരു എകദേശരൂപം കിട്ടി. ഇനി വേണം തീരുമാനിക്കാൻ എത് വേഷം കെട്ടണമെന്ന്.
“നിങ്ങൾ മൂന്ന് പേരും തൊഴിൽ അന്വേഷിച്ചാണോ ഡെൽഹിയിലേയ്ക്ക്”
“അതെ..”
ചേട്ടൻ അർത്ഥം വച്ചാണോ ചോദിച്ചത് എന്ന ഒരു സംശയം തോന്നി
“എന്ത് പഠിച്ചിട്ടാ വരുന്നത്”
“ഇവൻ ഇലക്ട്രീഷൻ ആണ്”
സുന്ദരനെ ചൂണ്ടി ഞാൻ പറഞ്ഞു
“ഇവൻ ഇലക്ട്രോണികസ്”
“ഞാൻ ഡ്രാഫ്റ്റിംഗ്”
“എല്ലാവരും ഐ.ടി.ഐ”
“അതെ”
“ഞങ്ങളൊക്കെ ഡെൽഹിയിൽ വരുമ്പോൾ ഒത്തിരി അവസരങ്ങൾ ഉണ്ടായിരുന്നു, ഇന്ന് അത്രയുമില്ലെങ്കിലും വിദ്യാഭ്യാസം ഉണ്ടെങ്കിൽ തൊഴിൽ കിട്ടുന്നത് ഒരു വല്ല്യകാര്യമല്ല, പിന്നെ നല്ല മനസ്സുണ്ടായിരിക്കണം ഒപ്പം ജീവിക്കണം എന്ന ആഗ്രഹവും”
പിന്നെ, അങ്ങോട്ടുള്ള യാത്ര വളരെ രസകരമായിരുന്നു, തങ്ങളുടെ ഡെൽഹി ജീവിതാനുഭവങ്ങൾ, എല്ലാം മനസ്സു തുറന്നു, പലസ്റ്റേഷനിലും വണ്ടി നിർത്തുമ്പോൾ ജീവിതത്തെന്റെ യാഥാർത്ഥ്യങ്ങൾ നേരിൽ കാണാൻ കഴിഞ്ഞു, എത് ദുർബ്ബലന്റെയും മനസ്സ് ശക്തിപ്പെടുന്ന കാഴ്ച്ചയാണ്, ഓരോ സ്റ്റേഷനിലും നമ്മളെ വരവേൽക്കുന്നത്.അന്നത്തെ ദിവസം പെട്ടന്ന് കൊഴിഞ്ഞു, മറക്കാനാവത്ത ദിവസങ്ങൾ ആണ് കേരള എക്സ്പ്രസ്സ് സമ്മാനിച്ചത്.,
പുറത്ത് അസ്ഥമന സൂര്യന്റെ ചിവപ്പിന് കാഠിന്യം ഏറിവന്നു ഒപ്പം വീശി അടിക്കുന്ന കാറ്റിന് തണുപ്പും. വൈകുന്നേരം ഏതോ ഒരു ചെറിയ സ്റ്റേഷനിൽ വണ്ടി നിന്നു. സുന്ദരൻ പുറത്തുനിന്നും നല്ല ചായ സംഘടിപ്പിച്ചു, ചായ ഊതി കുടിക്കുന്നതിനിടയിൽ ഞാൻ സുന്ദരനോട് പറഞ്ഞു
“അളിയ ഇന്ന് നല്ല തണുപ്പ് ഉണ്ടാകുമെന്നാണ് തോന്നുന്നത്, ഡിസംബർ അല്ലെ”
“ശരിയാ, പുറത്ത് ഇപ്പോൾ തന്നെ നല്ല തണുപ്പുണ്ട്”
“അടുത്ത സ്റ്റേഷനിൽ നിന്നും കഴിക്കാൻ എന്തെങ്കിലും വാങ്ങാം “
“ശരി”
അല്പം കഴിഞ്ഞപ്പോൾ ഒരു സ്റ്റേഷൻ എത്തി, ഞാനും സുന്ദരനും കൂടെപുറത്തേയ്ക്ക് ഇറങ്ങി, സുശീലൻ ബാഗ് സൂക്ഷിക്കുന്ന ചുമതലയിൽ ആയിരുന്നു ഒരു തട്ട് കട (അല്ലെങ്കിൽ ഉന്തുവണ്ടി എന്നും പറയാം) യിൽ നിന്നും പൂരിയും കിഴങ്ങ് കറിയും വാങ്ങി. ദൂരെ ചുവന്ന ലൈറ്റ് പച്ചയിലേയ്ക്ക് കൂട്മാറി, ഞാനും സുന്ദരനും വേഗം വണ്ടിലക്ഷ്യമാക്കി നീങ്ങി, വണ്ടിച്ചക്രം പാളത്തിൽ ഉരസി നീങ്ങിതുടങ്ങി, ഒരുകുതിപ്പിന് ഞങ്ങൾ വണ്ടിയിൽ കയറിപറ്റി, നെഞ്ചിടിപ്പോടെ സുശീലൻ ഞങ്ങളെ നോക്കി നിൽക്കുന്നു…….

4 comments:

വെള്ളത്തൂവൽ said...

ആ പുഞ്ചിരിക്ക് നന്ദി, തിരക്കേറിയ ജീവിതത്തിനിടയിൽ ഇതിനൊക്കെ സമയം കണ്ടെത്തുന്നതിന് അഭിനന്ദനം, ഒരിക്കൽ കൂടെ നന്ദി വീണ്ടും വരുക.

ഹന്‍ല്ലലത്ത് Hanllalath said...

കുറച്ചും കൂടെ നന്നാക്കാം...എഴുത്ത്...തുടരുക...
ആശംസകള്‍..




വേര്‍ഡ്‌ വേരിഫിക്കശന്‍ എടുത്തു കളഞ്ഞൂടെ..?

വെള്ളത്തൂവൽ said...

ഹന്‍ല്ലലത്ത്, അഭിപ്രായം അറിയിച്ചതിന് നന്ദി, എഴുത്ത് നന്നാക്കാൻ ശ്രമിക്കാം. വീണ്ടും വരുക,

jyo.mds said...

യാത്ര തുടരെട്ടെ